ഹരേ കൃഷ്ണ നാമം ജപിക്കുമ്പോള്‍, കൃഷ്ണന് തന്നെയാണ് നമ്മുടെ നാവില്‍ കളിയാടുന്നത്. അതുകൊണ്ടാണ് പരമമായ ആനന്ദം എന്ന് ഭഗവാന് അരുളിച്ചെയ്യുന്നത്. ”സുഖസൈ്യകാന്തികസ്യച” ശ്രീശങ്കരാചാര്യര്‍ പോലും, വിഷ്ണുഭുജംഗസ്തോത്രത്തില് ഭഗവദ് ഭക്തനാക്കിത്തീര്ക്കണേ! എന്നു പ്രാര്‍ത്ഥിക്കുന്നത് അതുകൊണ്ടാണ്. ശ്രദ്ധിക്കുക:-
”കൃപാലോ, ഹരേ, കേശവാശേഷ ഹേതോ,
ജഗന്നാഥ, നാരായണനാനന്ത,വിഷ്ണോ
നമസ്തുഭ്യമിത്യാലപന്തം മുദാ, മാം
കുരുശ്രീപതേ, ത്വദ്പദാംഭോജഭക്തം!”
(കൃപാലോ, (കാരുണ്യം പൊഴിയുന്നവനേ) ഹരേ, (പാപം നശിപ്പിക്കുന്നവനേ) അനന്ത (അസംഖ്യം സദ്ഗുണങ്ങള്‍ ഉള്ളവനേ) ശ്രീപതേ, (ലക്ഷ്മീ വല്ലഭ)നമസ്കാരം! എന്നിങ്ങനെ ആനന്ദത്തോടെ പാടിക്കൊണ്ടിരിക്കുന്ന എന്നെ അങ്ങയുടെ പാദാരവിന്ദം സേവിച്ചുകൊണ്ടിരിക്കുന്ന ഭക്തനാക്കി മാറ്റേണമേ.”’
ഇങ്ങനെ പ്രാര്‍ത്ഥിക്കുന്ന ആചാര്യര്‍ ഗോവിന്ദാഷ്ടകത്തില്‍, ആവര്‍ത്തിച്ചാവര്‍ത്തിച്ച്, ഗോവിന്ദനെ നമസ്കരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.
”പ്രണമത ഗോവിന്ദം പരമാനന്ദം”
(പരമാനന്ദ സ്വരൂപനായ ഗോവിന്ദനെ നമസ്കരിക്കുവിന്‍!)
ആ ജഗദ് ഗുരുവിന്റെ ഉപദേശം നമുക്ക് സ്വീകരിക്കാം; ജീവിതത്തില്‍ അനുഷ്ഠിക്കാം. ”ഹരേ കൃഷ്ണ!”
പതിനാലാം അധ്യായം കഴിഞ്ഞു.
പതിനാലാമധ്യായത്തിന്റെ താല്പര്യ സംഗ്രഹം
ത്രിഗുണങ്ങളെപ്പറ്റിയുള്ള ജ്ഞാനം, എല്ലാത്തരം ജ്ഞാനങ്ങളിലും വച്ച് ഉത്തമമാണ്. ഈ ജ്ഞാനത്തില്‍ നിന്നാണ് ആത്മീയ യാത്ര പണ്ടു മുനിമാര്‍ ആരംഭിച്ചത്. ആ യാത്ര ഭഗവാന്റെ മാനധര്മ്മം ഗുണം നേടുക എന്ന ലക്ഷ്യത്തില്‍ എത്തുകയും ചെയ്തു. ഭഗവാന് പ്രകൃതിയില്‍ സര്‍വചരാചരങ്ങളുടെയും ബീജം നിക്ഷേപിച്ചു. ആ പ്രകൃതിയുടെ ഗര്‍ഭത്തില്‍നിന്ന് എല്ലാം ഉണ്ടായി. അതിനാല്‍ ഭഗവാന്റെ ശക്തിസ്വരൂപിണിയായ പ്രകൃതി എല്ലാവരുടെയും അമ്മയും കൃഷ്ണന് പിതാവുമാണ്. സത്ത്വ-രജസ്തമോ ഗുണങ്ങള്‍ ജീവാത്മാവിനെ ശരീരത്തില്‍ തളച്ചിടുന്നു. സത്ത്വഗുണം സുഖവും ജ്ഞാനവുംകൊണ്ട് രജോഗുണം-സ്നേഹവും ആഗ്രഹവും കൊണ്ടും തമോഗുണം അജ്ഞാനം അലസത, നിദ്ര ഇവകൊണ്ടും ജീവനെ പ്രപഞ്ചത്തില്‍ കെട്ടിയിടുന്നു. സത്ത്വഗുണപൂര്ണനായ മനുഷ്യന്റെ ലക്ഷ്ണം ജ്ഞാനമാണ്, രജോഗുണവാന് ലക്ഷണം അത്യാഗ്രഹവും അത് നേടാനുള്ള പ്രവര്‍ത്തനവും ലക്ഷണമാണ്. അജ്ഞാനവും അകര്ത്തവ്യതയും ആണ് തമോഗുണവാന്റെ ലക്ഷണം. മരണവേളയില്‍ സത്ത്വഗുണവാന്. ഊര്ധ്വ ദിവ്യലോകങ്ങളിലും രജോഗുണപൂര്ണന് മനുഷ്യലോകത്തിലും തമോഗുണ പൂര്ണന് അധോലോകങ്ങളിലും എത്തിച്ചേരുന്നു. ഈ ത്രിഗുണങ്ങള്‍ക്ക് അപ്രാപ്യനായി തീര്‍ന്നാല്‍ മാത്രമേ, ജനനമരണദുഃഖങ്ങള്ക്കു വിധേയനാവാതെ, അമൃതപദത്തില് എത്തിച്ചേരുകയുള്ളൂ. ഗുണാതീതന്, ഗുണങ്ങളുടെ പ്രവൃത്തികള്‍ക്കു ജ്ഞാനം, പ്രവൃത്തി, അജ്ഞാനം ഇവയ്ക്ക് വഴങ്ങുകയില്ല. ഏതവസ്ഥയിലും ഉദാസീനനാണ്. സുഖദുഃഖങ്ങളോ ഇഷ്ടനിഷ്ടങ്ങളോ മണ്‍കട്ടകളോ കാഞ്ചനമോ സ്തുതിയോ നിന്ദയോ മാനമോ അപമാനമോ ശത്രുക്കളോ മിത്രങ്ങളോ ഗുണാതീതനെ വഴിതെറ്റിക്കുകയില്ല. ഒരേ ഒരു കാര്യം മാത്രമേ ഗുണാതീതന് ചെയ്യുകയുള്ളൂ. ശ്രീകൃഷ്ണനെ മാത്രം സ്നേഹപൂര്‍വം സേവിച്ചുകൊണ്ടിരിക്കും. എല്ലാ ഈശ്വരന്മാരും, ഈ ഭൗതികപ്രപഞ്ചവും ആത്മീയ പ്രപഞ്ചവും ശ്രീകൃഷ്ണന്റെ നിയന്ത്രണത്തിലാണ് നിലനില്‍ക്കുന്നതെന്ന് അറിയുന്നതുകൊണ്ടാണ് മറ്റൊരു ദേവനേയും ഭജിക്കാത്തത്. ആ ഭക്തി നിലനിര്‍ത്തണം എന്ന ഒരു ചിന്തയേ എപ്പോഴുമുള്ളൂ. നിര്‍മലമായ ഭക്തിയോഗംകൊണ്ട്, ബ്രഹ്മതേജന്റെ ഉള്ളില്‍ തിളങ്ങുന്ന ഭഗവാന്റെ സച്ചിദാനന്ദസ്വരൂപത്തിന്റെ സമീപത്തെത്തുകയും ചെയ്യുന്നു. അതാണല്ലോ നശിക്കാത്ത മോക്ഷവും സനാതനമായ ധര്‍മ്മവും പരമമായ ആനന്ദവും.
ശ്രീകൃഷ്ണ പ്രേമഭക്തി ലഹരിയില്‍ എല്ലാം മറന്ന് ‘ഹരേ കൃഷ്ണ മഹാമന്ത്രം-ഷോഡശ നാമം ഉച്ചത്തില്‍ ആലപിച്ചുകൊണ്ട്, ഈ ഭാരതഭൂമിയിലുടനീളം സഞ്ചരിച്ച ശ്രീകൃഷ്ണചൈതന്യ മഹാപ്രഭുവും പ്രാര്‍ത്ഥിച്ചത് ആ ഭക്തിക്കുവേണ്ടിയാണ്.
”ന ധനം, ന ജനം, ന സുന്ദരീം
കവിതാം വാ ജഗദീശ! കാമയേ
മമജന്മനിജന്മനീശ്വരേ
ഭവതാദ് ഭക്തിരഹൈതുകീത്വയി.”
(=ധനം വേണമെന്നോ, ശിഷ്യജനങ്ങള്‍ വേണമെന്നോ, സുന്ദരിയായ ഭാര്യ വേണമെന്നോ, കവിത എഴുതണമെന്നോ ഞാന്‍ ആഗ്രഹിക്കുന്നില്ല. സര്‍വേശ്വരനായ കൃഷ്ണാ, എത്ര ജന്മങ്ങള് സ്വീകരിക്കേണ്ടിവന്നാലും അവയിലെല്ലാം അങ്ങയില്‍ ഒരു ആഗ്രഹവുമില്ലാത്തഭക്തിയുണ്ടാവണേ!)
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: