ന്യൂദല്‍ഹി: ഭീകരരെ അയച്ച് പാക്കിസ്ഥാന് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സൈന്യം ഉചിതമായ മറുപടി നല്‍കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഒരാളൊഴികെ ഇന്ത്യയുടെ അയല്‍ക്കാരെല്ലാം നല്ല സുഹൃത്തുക്കളാണെന്നും കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ആന്‍ഡ് ദിയുവില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് അദ്ദേഹം പറഞ്ഞു.
അയല്‍രാജ്യങ്ങളുമായി ഉറച്ച ബന്ധം പുലര്‍ത്തണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എല്ലാ അയല്‍ക്കാരും നല്ലവരാണ്, നമ്മളുമായി യോജിക്കാത്ത ഒരാളൊഴികെ. അത് ആരെന്ന് നിങ്ങള്‍ക്കറിയാം. പാക്കിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഈ അയല്‍രാജ്യം ഇന്ത്യയെ അംഗീകരിക്കുന്നില്ലെങ്കിലും നാളെയത് ചെയ്യേണ്ടി വരും. ഭീകരതയുടെ വഴി ഉപേക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം അവര്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അയല്‍രാജ്യമായിട്ടും ഇന്ത്യയെ നശിപ്പിക്കുന്നതിനായി ഭീകരരെ നുഴഞ്ഞുകയറാന്‍ അവര്‍ സഹായിക്കുന്നു.
ഒരിക്കലും ആദ്യം വെടിയുതിര്‍ക്കരുത്. എന്നാല്‍ ആരെങ്കിലും ആക്രമിച്ചാല്‍ തിരിച്ച് നല്കുന്ന ബുള്ളറ്റുകളുടെ എണ്ണമെടുക്കരുത്.
എന്നാണ് ബിഎസ്എഫിനോടും മറ്റ് സുരക്ഷാ സേനകളോടും ആവശ്യപ്പെട്ടിരിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: