ന്യൂദല്‍ഹി: ജസീക്ക ലാല്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി മനുശര്‍മ്മയെ നല്ല നടപ്പിന്റെ ഭാഗമായി തീഹാറിലെ തുറന്ന ജയിലിലേക്കു മാറ്റി. മൂന്നു മാസമായി മനു തുറന്ന ജയിലിലാണ്. ജയില്‍ മോചിതനാകുന്നതിനുള്ള വഴിയായാണ് കണക്കാക്കുന്നത്.
രാവിലെ എട്ടുമുതല്‍ വൈകിട്ടു ആറുവരെ ജയില്‍ പരിസരങ്ങളില്‍ യഥേഷ്ടം സഞ്ചരിക്കാം എന്നതടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭിക്കും. മനു ഉള്‍പ്പെടെ അഞ്ചുപേരെയാണ് തുറന്ന ജയിലിലേക്ക് മാറ്റിയത്. മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മോഡലായ ജസീക്ക ലാലിനെ വെടിവച്ചു കൊന്നെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
നിലവില്‍ സിദ്ധാര്‍ത്ഥ് വസിഷ്ഠ ഫൗണ്ടേഷന് എന്ന എന്‍ജിഒയിലും മനു പ്രവര്‍ത്തിക്കുന്നുണ്ട്. തടവുപുള്ളികളുടെ പുനരധിവാസത്തിനും അവരുടെ കുട്ടികള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: