കാബൂള്‍: കാബൂളില്‍ വോട്ടര്‍ രജിസ്ട്രേഷന് ക്യാമ്പിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 31 പേര് മരിച്ചു. 54 പേര്‍ക്ക് പരിക്കേറ്റു. ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി സംഘടനയുടെ വാര്‍ത്താ ഏജന്‍സിയായ അമാഖ് അറിയിച്ചു.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന രജിസ്ട്രേഷന് കേന്ദ്രത്തിലേക്ക് ചാവേര്‍ നടന്നെത്തുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ഡാനിഷ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്റിലേക്കും ജില്ലാ കൗണ്‍സിലിലേക്കും ഒക്ടോബറില്‍ നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ രജിസ്ട്രേഷന് ക്യാമ്പിനു നേരെയായിരുന്നു ആക്രമണം.
കാബൂളില്‍ ന്യൂനപക്ഷമായ ഷിയ ഹസാര വിഭാഗത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായ ദസ്ത് എ ബര്‍ച്ചിയിലാണ് സ്ഫോടനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: