ന്യൂദല്‍ഹി: ഡോ.ജി.ഗംഗാധരന് നായര്‍ക്ക് ഡല്‍ഹി ലാല്‍ ബഹദൂര്‍ ശാസ്ത്രിസംസ്കൃത യൂണിവേഴ്സിറ്റിയുടെ മഹാമഹോപാധ്യായ ബിരുദം ലഭിച്ചു. (Honorary D.Litt സംസ്കൃതത്തില്‍.) യൂണിവേഴ്സിറ്റി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രസിഡണ്ട് രാമനാഥ് കോവിന്ദ് ബിരുദം നല്കി ആദരിച്ചു.
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല മുന്‍ സിന്റിക്കേറ്റ് മെമ്പറായ ഗംഗാധരന് നായര്‍ വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന രക്ഷാധികാരിയാണ്. സ്വാമി വിവേകാനന്ദ അനുസന്ധാന സംസ്ഥാന് വൈസ് ചാന്‍സലര്‍ ഡോ.എച്ച്.ആര്.നാഗേന്ദ്രന് ,പ്രൊഫ.രമേശ് കുമാര്‍ പാണ്ഡേ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംസ്കൃതരംഗത്ത് നല്കുന്ന ഉയര്‍ന്ന ഈ ബിരുദം മുന്‍പ് ഗണപതിശാസ്ത്രികള്‍, പി.വി കാണേ, ഭര്‍ത്തൃഹരി എന്നിവര്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്വഭാവരൂപീകരണത്തിലും രാഷ്ട്രനിര്‍മ്മാണത്തിലും സംസ്കൃത ഭാഷയുടെ സ്ഥാനം പ്രധാനമാണെന്ന് തന്റെ ബിരുദദാന പ്രഭാഷണത്തില്‍ പ്രസിഡണ്ട് രാമനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: