കൊല്ലം: കൊല്ലം പുത്തൂരില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയത് അമ്മയും മുത്തശ്ശിയും ചേര്‍ന്ന്. സംഭവവുമായി ബന്ധപ്പെട്ട് പുത്തൂര്‍ സ്വദേശിനിയായ അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഗര്‍ഭഛിദ്രത്തിനുള്ള ശ്രമം പരാജയപ്പെട്ടതോടെ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചത്. പ്രസവം കഴിഞ്ഞയുടനെ അമ്മ ഉഷയുടെ സഹായത്തോടെയാണ് കൊല നടത്തിയത്. അവശനിലയില്‍ കഴിയുന്ന യുവതിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.
പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിന്റെ മൃതദേഹം തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരാണ് തെരുവുനായ്ക്കള്‍ കടിച്ചുവലിച്ച നിലയില്‍ കുഞ്ഞിന്റെ ശരീരാവയവങ്ങള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: