ഷില്ലോങ്: മേഘാലയയില്‍ പൂര്‍ണമായും അരുണാചല്‍ പ്രദേശിലെ എട്ട് പോലീസ് സ്റ്റേഷന് പരിധിയിലും എര്‍പ്പെടുത്തിയിരുന്ന സൈനികര്‍ക്ക് പ്രത്യേകാധികാരം നല്കുന്ന ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് നിയമം (അഫ്സ്പാ) മേഘലയയില്‍ നിന്ന് പൂര്‍ണമായും നീക്കി.
ക്രമസമാധാന പ്രശ്നങ്ങള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്. അടുത്ത മാസം ഒന്നുമുതലാണ് ഇളവ് പ്രാബല്യത്തില്‍ വരിക. അരുണാചലില്‍ 16 പോലീസ് സ്റ്റേഷന് പരിധിയിലാണ് അഫ്സ്പ നിയമം ഏര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ നിയമം പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
മേഖലയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 63 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ മേഖലയില്‍ 2017ല്‍ തദ്ദേശീയരുടെ മരണത്തിന്റെ അളവില്‍ 83 ശതമാനം കുറവുണ്ടായി. സൈനികര്‍ക്കുണ്ടാകുന്ന അത്യാഹിതങ്ങളിലും 43 ശതമാനം കുറവുണ്ടായി.
കീഴടങ്ങുന്ന ഭീകരരുടെ പുനരധിവാസത്തിനായി നല്കുന്ന തുക ഒരു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. മണിപ്പൂര്‍, മിസോറാം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വിദേശ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്കും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. അതേസമയം പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികളുടെ കാര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: