കല്‍പ്പറ്റ: ഇടതുപക്ഷ ഭരണത്തില്‍ സംസ്ഥാനത്ത് ദളിതരെ തെരഞ്ഞുപിടിച്ച് അക്രമിച്ചുകൊലപ്പെടുത്തുകയാണെന്ന് വനവാസി വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സി. പൈതല്‍. അട്ടപ്പാടിയിലെ വനവാസികളുടെ ഭൂമി കവര്‍ന്ന അതേ നാട്ടുകാര്‍തന്നെയാണ് മധുവിനെ അടിച്ചുകൊന്നത്. റാന്നിയിലെ അടിച്ചിപ്പുഴ കോളനിയിലെ ബാലുവിനെ കഴിഞ്ഞദിവസം തല്ലിക്കൊന്നു. സംരക്ഷിക്കേണ്ട പോലീസ് ഘാതകരാകുന്ന കാഴ്ചയാണ് കേരളത്തിലേത്. ശ്രീജിത്തിനെ ചവിട്ടിക്കൊന്ന നിയമപാലകര്‍ തന്നെയാണ് മുന്‍പ് മുത്തങ്ങയില്‍ വനവാസികളെ വേട്ടയാടിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരുതുണ്ട് ഭൂമിക്കുവേണ്ടിയും ഒരുനേരത്തെ ആഹാരത്തിനുവേണ്ടിയും വനവാസികളും ദളിതരും നരകയാതനയിലാണ്. സിപിഎം ഭരണത്തില്‍ തുടര്‍ച്ചയായ ദളിത് വേട്ടയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ വനവാസി വികാസകേന്ദ്രം ദളിത് സംഘടനകളെ ഏകോപിപ്പിച്ച് പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: