തിരുവനന്തപുരം: കേരളത്തിന് അന്താരാഷ്ട്ര തലത്തില്‍ നാണക്കേടായ ലിത്വാനിയന്‍ സ്വദേശി ലിഗയുടെ കൊലപാതകത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ലിഗയുടെ ബന്ധുക്കളോട് മുഖ്യമന്ത്രി മനുഷ്യത്വരഹിതമായി പെരുമാറിയതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം രൂക്ഷമായിരുന്നു.
ലാത്വിയന്‍ വനിത ലിഗയുടെ മരണം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ സംഭവത്തില്‍ സര്‍ക്കാറിനെതിരെ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലിഗയുടെ സഹോദരിക്ക് സംഭവത്തില്‍ ഉത്കണ്ഠയുണ്ടാകുമെന്നത് സ്വാഭാവികമാണ്. അവര്‍ തന്റെ ഓഫീസില്‍ വന്നപ്പോള്‍ വേണ്ട നടപടിയെടുത്തിട്ടുണ്ട്. അന്ന് താന്‍ ഓഫീസിലുണ്ടായിരുന്നില്ല. എന്നാല്‍ ഡിജിപിയുമായി സംസാരിച്ച് അവര്‍ക്ക് പോലീസ് ക്ലബ്ബില്‍ താമസ സൗകര്യമൊരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു.
ടൂറിസ്റ്റുകള്‍ക്ക് സുരക്ഷിത സംസ്ഥാനം തന്നെയാണ് കേരളം. അല്ലാതെ നടക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: