മുംബൈ/ന്യൂദല്‍ഹി: കേന്ദ്രം തീവ്രവാദികള്‍ക്കും ഭീകരര്‍ക്കും എതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കി . മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ മാവോയിസ്റ്റ് വേട്ട കൂടുതല്‍ വ്യാപകമാക്കി. ഇതോടെ രണ്ടു ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 34 ആയി. ഞായറാഴ്ച 17 പേരും തിങ്കളാഴ്ച 17 പേരുമാണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്ര ഛത്തീസ്ഗഡ് അതിര്‍ത്തിയിലൂടെ ഒഴുകുന്ന ഇന്ദ്രാവതി നദിക്കരയില്‍ തിങ്കളാഴ്ച വൈകിട്ട് സ്ത്രീകള്‍ അടക്കം 11 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. തൊട്ടുപിന്നാലെ തിങ്കളാഴ്ച രാത്രിയില്‍ തട്ഗാവില് നിന്ന് അകലെ ജിംലഗാട്ടിയില് ആറു മാവോയിസ്റ്റുകളെകൊന്നു.
ഭംരഗഡിലെ തട്ഗാവില് ഞായറാഴ്ച 17 പേരാണ് സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മൂന്നു ദിവസം നീണ്ട രണ്ട് ഓപ്പറേഷനുകളിലായി മൂന്ന് മാവോയിസ്റ്റ് കമാന്‍ഡര്‍മാരാണ് കൊല്ലപ്പെട്ടത്. ശ്രീനു( ശ്രീകാന്ത്,വ്രിജേദാര് നര്സിമള്ളു റാഥുന്) സായ്നാഥ്( ഡോലേഷ് മാഡി അത്രം) നന്ദു എന്നിവര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിങ്ങുമായി ഓപ്പറേഷനുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.
അതിനിടെ കരസേന ആസാമില്‍ ഇന്ത്യ ഭൂട്ടാന് അതിര്‍ത്തിയില്‍ നാഗാ തീവ്രവാദികള്‍ക്കായുള്ള വേട്ട ഊര്‍ജ്ജിതമാക്കി. ആയിരത്തിലേറെ സൈനികരാണ് മനസ് റിസര്‍വ് വനത്തില്‍ കോപ്ടറുകളുടെ സഹായത്തോടെ തെരച്ചില്‍ നടത്തുന്നത്. എന്‍ഡിഎഫ്ബി( എസ’്) നേതാക്കളായ രണ്ടു ഭീകരരെ കണ്ടെത്താനാണ് തെരച്ചില്‍. ജി. ബിദായി, ഭത്ത എന്നിവര്‍ ഈ വനത്തില്‍ എത്തിയെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് തെരച്ചില്‍. ചിരംഗ്, ക്രോക്കജാര്‍ ജില്ലകളിലെ കരസേനാ യൂണിറ്റുകളില്‍ നിന്നുള്ളവരാണ് വനം അരിച്ചുപെറുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: