ന്യൂദല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്തിലെ വഡോദര കേന്ദ്രമായ ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനിയുടെ (ഡിപിഐഎല്‍) 1,122 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. വിന്‍ഡ് മില്‍, നിര്‍മാണത്തിലിരിക്കുന്ന ഹോട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പതിനൊന്നു ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് കമ്പനി 2,654 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയത്. വൈദ്യുത കേബിളുകളും ഉപകരണങ്ങളും നിര്‍മ്മിക്കുന്ന ഡിപിഐഎല്‍ കമ്പനി 2008നും 2016 ജൂണ്‍ 29നും ഇടയില്‍ 2654.40 കോടി രൂപ വായ്പയായി നേടിയെടുത്തു.
കമ്പനിയുടെ സ്ഥാപകന്‍ സുരേഷ് നരയ്ന് ഭട്ട്നഗര്‍, മക്കളായ അമിത് സുരേഷ്, അഭുമിത് സുരേഷ് എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: