ന്യൂദല്‍ഹി: ലക്ഷദ്വീപ് ഉള്‍പ്പെടെ 25 ദ്വീപുകളുടെ വികസനത്തിന് 650 കോടിരൂപയുടെ നിക്ഷേപം ദ്വീപ് വികസന ഏജന്‍സിയുടെ പരിഗണനയില്‍. ദ്വീപ് വികസന ഏജന്‍സിയുടെ (ഐ.ഡി.എ) യോഗത്തില്കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷത വഹിച്ചു. ലക്ഷദ്വീപിലെ അഞ്ചും, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറിലെ നാലും ദ്വീപുകളുടെ വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിലെ പുരോഗതി യോഗം വിലയിരുത്തി.
ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ അനുമതി നല്കിയ 18 പദ്ധതികളില്‍ ഏഴെണ്ണത്തിന്റെ നിര്‍മ്മാണം പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതികളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 650 കോടിരൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതികളിലെ തൊഴിലവസരങ്ങളില്‍ തദ്ദേശവാസികള്ക്കായിരിക്കും മുന്‍ഗണന. അടുത്തമാസം നിക്ഷേപക സമ്മേളനം നടത്താനും ദ്വീപ് വികസന യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: