തലശ്ശേരി: ഭാരതീയ മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡന്റ് സ്മിതാ ജയമോഹന്റെ വീടിന് നേരെ ഡിവൈഎഫ്ഐ അക്രമവും വധഭീഷണിയും. തിരുവങ്ങാട് രണ്ടാം ഗേറ്റിന് അടുത്തുള്ള കൗസ്തുഭം എന്ന വീടിന് നേരെയാണ് അതിക്രമം നടന്നത്. വീടിന്റെ ചുമരില്‍ ചുവപ്പ് പെയിന്റ് ഒഴിച്ച് വൃത്തികേടാക്കുകയും മുറ്റത്ത് ഡിവൈഎഫ്ഐയുടെ കൊടി കെട്ടുകയും വീടിന്റെ വരാന്തയില്‍ ഭീഷണി പോസ്റ്ററും വെച്ചിട്ടാണ് അക്രമികള്‍ പോയത്. ഇന്നലെ രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് അക്രമം നടന്നതായി കാണപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് ഇവരുടെ കാറിന് നേരെയും ഇക്കൂട്ടര്‍ അക്രമം നടത്തിയിരുന്നു. തലശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
സമിതാ ജയമോഹന്റെ തിരുവങ്ങാട് രണ്ടാം ഗേറ്റിന് അടുത്തുള്ള കൗസ്തുഭം എന്ന വീട്ടിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ അക്രമത്തില്‍ ബിജെപി നേതാക്കള്‍ ശക്തിയായി പ്രതിഷേധിച്ചു. ബിജെപി നേതാക്കളായ എന്‍.ഹരിദാസ്, എം.പി.സുമേഷ് തുടങ്ങിയവര്‍ രാവിലെ തന്നെ വീട്ടിലെത്തി. അക്രമണം നടത്തിയും ഭീഷണിപ്പെടുത്തിയും മഹിളാ മോര്‍ച്ചാ നേതാവിനെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുവാന് കഴിയില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. നീതി ലഭിക്കാതാവുമ്പോഴാണ് സമാധനഭംഗം ഉണ്ടാവുകയെന്ന് നേതാക്കള്‍ പോലീസിനെ ഓര്‍മ്മിപ്പിച്ചു. അതിനാല്‍ അക്രമികളെ ഉടന്‍ കണ്ടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: