കൊല്‍ക്കത്ത: അടുത്ത വര്‍ഷത്തെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയെ നേരിടും. നേരത്തെ ജൂണ്‍ രണ്ടിനാണ് ഈ മത്സരം നിശ്ചയച്ചിരുന്നത്. ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ് പതിനഞ്ച് ദിവസത്തിന് ശേഷമേ രാജ്യാന്തര മത്സരം കളിക്കാവൂയെന്ന് ലോധ കമ്മീഷന്റെ നിര്ദേശമുളളതിനാലാണ് മത്സരം അഞ്ചിലേക്ക് മാറ്റിയത്.
കൊല്‍ക്കത്തയില്‍ നടന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിലാണ് ഇന്ത്യയുടെ മത്സരം മാറ്റുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഇംഗ്ലണ്ടില്‍ അടുത്തവര്‍ഷം മെയ് 30 മുതല്‍ ജൂലൈ പതിനാലുവരെയാണ് ലോകകപ്പ്് അരങ്ങേറുന്നത്. 2019 ലെ ഐപിഎല്‍ മാര്‍ച്ച് 29 മുതല്‍ മെയ് 19 വരെയാണ് നടക്കുക.
ജൂണ്‍ 16 ന് ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായി കൊമ്പുകോര്‍ക്കും. മാഞ്ചസ്റ്ററിലാണ് ഈ മത്സരം. ലോകകപ്പില്‍ ഇതുവരെ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റിട്ടില്ല.
ഇംഗ്ലണ്ടിലും വെയ്്ല്സിലുമായി അരങ്ങേറുന്ന ലോകകപ്പില്‍ പത്ത് ടീമുകള്‍ മത്സരിക്കും. പന്ത്രണ്ട് വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.
പ്രാഥമിക ലീഗ് റൗണ്ടില്‍ പത്ത് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. പോയിന്റ് നിലയില്‍ ആദ്യ നാലു സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ നോക്കൗട്ടില്‍ പ്രവേശിക്കും. 1999 നു ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടെസ്റ്റുകളുടെ എണ്ണം കൂട്ടി.നിലവില്‍ ഓരോ സീസണിലും പതിനഞ്ച് ടെസ്റ്റുകളാണ് ഇന്ത്യയില്‍ നടന്നിരുന്നത്. അടുത്ത സീസണ് മുതല്‍ പത്തൊന്‍പത് ടെസ്റ്റുകള്‍ അരങ്ങേറും.
ഇന്ത്യ ദിന- രാത്രി ടെസ്റ്റ് കളിക്കില്ല. നിലവില്‍ ദിന-രാത്രി ടെസ്റ്റുകള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമല്ലാത്തതുകൊണ്ടാണിതെന്ന് ബിസിസിഐയുടെ ഒരു ഭാരവാഹി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: