തിരുവനന്തപുരം: ലിത്വാനിയന്‍ സ്വദേശി ലിഗയുടെ മരണം ശ്വാസംമുട്ടിയാകാം എന്ന നിഗമനത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍. ഇക്കാര്യം പോലീസിനെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ നിഗമനം രണ്ടു ദിവസത്തിനുള്ളില്‍ അറിയാമെന്നും അവര്‍ അറിയിച്ചു.
ലിഗ സംഭവസ്ഥലത്തെത്തിയതിന് രണ്ട് സാധ്യതകളാണ് പോലീസ് പരിശോധിക്കുന്നത്. ഒന്ന് പ്രധാന റോഡ് ഇവിടെ എത്താന്‍ ലിഗ ഉപയോഗിച്ചോ എന്നത്. രണ്ട് കായലിലെ കടത്തുതോണി വഴി എത്തിയോ എന്നും. എന്നാല്‍ ലിഗ ഇവിടെ എത്തിയതിനെകുറിച്ച് സമീപവാസികളുംസ്ഥലത്തെ കടത്തുകാരനും കണ്ടിട്ടില്ലെന്ന് പോലീസിന് മൊഴി നല്‍കിയതോടെ അവര്‍ എങ്ങനെ ഇവിടെ എത്തി എന്നത് പോലീസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ലിഗ കണ്ടല്‍ക്കാട്ടിലേക്ക് പോകുന്നത് കണ്ടു എന്ന് സമീപവാസിയായ സ്ത്രീ തങ്ങളോട് പറഞ്ഞു എന്ന് മത്സ്യതൊഴിലാളികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ ചേദ്യംചെയ്യലില്‍ സ്ത്രീ ഇക്കാര്യം നിഷേധിച്ചു. താന്‍ അങ്ങനെ അവരോട് പറഞ്ഞിട്ടില്ലെന്നും അങ്ങനെയാരു സ്ത്രീ പോകുന്നത് താന്‍ കണ്ടിട്ടില്ലെന്നുമാണ് അവര്‍ പറയുന്നത്.
അസ്സമയത്ത് ലിഗയെ ആരോ ഇവിടെ എത്തിച്ചതാകാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ്.അതേസമയം മെഡിക്കല്‍ യോഗം ചേര്‍ന്നതിന് ശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പോലീസിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: