തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷാവകാശ കമ്മിഷന്. താന്‍ പരിധി വിട്ടിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന് ആക്ടിംഗ് ചെയര്മാന് പി.മോഹനദാസ്. പറഞ്ഞത് സര്‍ക്കരിന് എതിരെയല്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ തൃശ്ശൂര്‍ പോലീസിന്റെ പരിശീലന ക്യാമ്പിലേക്ക് മാറ്റിയത് ശരിയായില്ല. ഇതിനെതിരെയാണ് താന്‍ പറഞ്ഞത്. എത്ര വലിയ ഉദ്യോഗസ്ഥനായാലും ചെയ്തത് തെറ്റ് തന്നെയാണ്. സര്‍ക്കാര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് സഹായം ഒന്നും നല്‍കുന്നില്ല. ഭരണഘടനാ നീതി നിഷേധിക്കുന്ന സ്ഥിതിയെന്നും മോഹനദാസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് മനുഷ്യാവകാശ കമീഷന് ചെയര്‍മാനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. കമീഷന് ചെയര്മാന് അദ്ദേഹത്തിന്റെ പണി എടുക്കണമെന്നും രാഷ്ട്രീയം സംസാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മനുഷ്യാവകാശ കമീഷനെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: