ഗാസിയാബാദ്: 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പതിനേഴുകാരന് അറസ്റ്റില്‍. ഉത്തപര്‍പ്രദേശ് ഗസിയാബാദിലെ സഹിബാബാദിലാണ് സംഭവം. കിഴക്കന്‍ ദല്‍ഹി നിവാസിയായ പെണ്‍കുട്ടിയെ മദ്രസാ വിദ്യാര്‍ത്ഥിയായ പതിനേഴുവയസുകാരന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു.
പെണ്‍കുട്ടി ഞായറാഴ്ച മദ്രസയില്‍ നിന്നും രക്ഷപ്പെട്ട് എത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പോക്സോ നിയമപ്രകാരമാണ് പതിനേഴുവയസുകാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇയാളെ ജുവൈനല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിശദമായ അന്വേഷണത്തിനായാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് പോലീസ് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു. പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. കൈവശം സൂക്ഷിച്ചിരുന്ന ഫോണിന്റെ സഹായാത്താലാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: