ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില് ജനക്കൂട്ടം നടത്തുന്ന കല്ലേറിനെ ചെറുക്കാന്‍ മാരകമായ പെല്ലറ്റ് ഗണ്ണുകള്‍ക്കു പകരം മുളകുപൊടി ബോംബു മുതല്‍ കണ്ണീര് വാതക ഷെല്‍ ഉള്‍പ്പെടെയുള്ള ബദല്‍മാര്‍ഗങ്ങളുമായി സൈനികര്‍. 2016ല്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് വദ്യാര്ത്ഥികളുള്പ്പെടെയുള്ള ജനക്കൂട്ടം സുരക്ഷാ സൈനികര്‍ക്കു നേരെ കല്ലേറു തുടങ്ങിയത്. പെല്ലറ്റ് ഗണ്ണുകളാണ് അന്ന് പ്രക്ഷോഭകരെ നേരിടാന്‍ സൈനികര്‍ ഉപയോഗിച്ചിരുന്നത്.
ഇതിനു പകരം ജനക്കൂട്ടത്തിനുണ്ടാകുന്ന മാരകമായ പരിക്ക് തടയാന്‍ ‘സോഫ്റ്റ് നോസ്ഡ്’ ഷെല്ലുപയോഗിച്ചുള്ള കണ്ണീര് വാതക പ്രയോഗമാകും നടത്തുക. മുളകു പൊടി ബോംബുകള്‍ താഴ്വരയില് നേരത്തേ തന്നെ പ്രായോഗികമാക്കി കഴിഞ്ഞു. ജനങ്ങള്‍ക്ക് മാരകമായ പരിക്കൊഴിവാക്കാന്‍ ജാഗരൂകരാണ് കശ്മീരിലെ സിആര്‍പിഎഫ് സേന. വൈകാതെ പുതിയ തന്ത്രങ്ങള്‍ നടപ്പാകുമെന്നാണ് പ്രതീക്ഷ. ഇതിനായി ദ്രുതകര്മ്മസേനയ്ക്കു കീഴില്‍ സൈനികര്‍ക്ക് പ്രത്യേക പരിശീലനവും ലഭിച്ചു കഴിഞ്ഞു.
അതേസമയം, പുതിയ തന്ത്രങ്ങള്‍ താഴ്വരയില് ഫലപ്രദമല്ലെന്നും രാജ്യത്തെ മറ്റു പ്രക്ഷോഭകാരികളുമായി താരതമ്യം ചെയ്യുമ്പോള്‍ കശ്മീര്‍ താഴ്വരയിലെ പ്രക്ഷോഭകര്‍ ഏറെ അക്രമാസക്തരാണെന്നാണ് സിആര്‍പിഎഫ് ശ്രീനഗര്‍ ഡയറക്ടറേറ്റ് വിലയിരുത്തുന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ എത്ര തന്നെ വഷളായാലും ജനക്കൂട്ടത്തിന് പരിക്കേല്‍ക്കാതെ നോക്കുന്നതില്‍ ശ്രദ്ധയൂന്നി മുകളുപൊടി ബോംബുകളും പ്ലാസ്റ്റിക് ഷെല്ലുകളും ഉപയോഗിച്ച് നേരിടാനാണ് തീരുമാനമെന്ന് പേരുവെളിപ്പെടുത്താത്ത മുതിര്‍ന്ന സൈനിക ഓഫീസര്‍ അറിയിച്ചു.
പ്ലാസ്റ്റിക് കൊണ്ടുള്ള സോഫ്റ്റ് നോസ്ഡ് ഷെല്ലുകള്‍ മാരകമായ പരിക്കേല്പ്പിക്കുന്നതല്ലെന്ന് പലതവണ പരീക്ഷിച്ചതിനു ശേഷമാണ് സര്‍ക്കാര്‍ പ്രയോഗത്തില്‍ വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രദേശവാസികള്‍ക്ക് പേര്‍ക്ക് മാരകമായ പരിക്കേറ്റിരുന്നു. പലരുടെയും കാഴ്ചശക്തിയും തകരാറിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: