കൊച്ചി: തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ വനിതാ ഹോസ്റ്റലില്‍ സമയക്രമത്തിലടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരായ ഹര്‍ജി ഹൈക്കോടതി മധ്യവേനലവധിക്കു ശേഷം പരിഗണിക്കാനായി മാറ്റി. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ വൈകിട്ട് 4.30 നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ആറ് മണിക്കും ഹോസ്റ്റലില്‍ എത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ശനിയാഴ്ചകളില്‍ പുറത്തു പോകാനുള്ള സമയം വൈകിട്ട് 3.30 മുതല്‍ ആറ് വരെയാണ്.
കടുത്ത സമയ നിയന്ത്രണം നിമിത്തം കോളേജ് ലൈബ്രറിയടക്കമുള്ള സൗകര്യം ഉപയോഗിക്കാനാവാത്ത സ്ഥിതിയുണ്ടെന്നും കോേളജിലെ കലാ-കായിക പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല ഹോസ്റ്റലില്‍ കഴിയുന്നവര്‍ രാഷ്ട്രീയ യോഗങ്ങളിലോ ജാഥകളിലോ പങ്കെടുക്കരുതെന്നും വ്യവസ്ഥയുണ്ട്. ഇതു മൗലികാവകാശലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ബിഎ വിദ്യാര്‍ത്ഥിനിയും മാനന്തവാടി സ്വദേശിനിയുമായ അഞ്ജിത കെ. ജോസ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: