വാഷിങ്ടണ്‍: ഇന്ത്യന്‍-അമേരിക്കന്‍ കാന്‍സര്‍ ശാസ്ത്രജ്ഞനായ ഇന്ദര്‍ വര്‍മ്മയ്ക്കെതിരെ ലിംഗ വിവേചനം നടത്തിയെന്നതിന്റെ പേരില്‍ നടപടി. കാലിഫോര്‍ണിയയിലെ സാല്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട് ബയോളജിക്കല്‍ സ്റ്റഡീസാണ് അന്വേഷണ വിധേയമായി വര്‍മ്മയെ സസ്പെന്‍ഡ് ചെയ്തത്.
മൂന്ന് പെണ് ശാസ്ത്രജ്ഞര്‍ക്ക് ആവശ്യമായ അവസരങ്ങള്‍ നല്‍കാതെ തൊഴില്‍ ജീവിതത്തില്‍ ലിംഗവിവേചനം നടത്തിയെന്നതാണ് വര്‍മ്മയ്ക്കെതിരായ ആരോപണം. ആരോപണങ്ങള്‍ സയന്‍സ് മാഗസിനാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സാന്‍ ഡീഗോ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ എംപ്ലോയ്മെന്റ് നിയമ, കണ്‍സള്‍ട്ടന്‍സി സ്ഥാപനവുമായ റോസ് ഗ്രൂപ്പിനെയാണ് ആരോപണങ്ങള്‍ അന്വേഷിക്കാനായി നിയമിച്ചിരിക്കുന്നത്.
ജനിതക തെറാപ്പിയും കാന്‍സറുമായി ബന്ധപ്പെട്ട ലോകത്തെ മുന്‍നിര ഗവേഷക ശാസ്ത്രജ്ഞരില്‍ പ്രമുഖനാണ് ഇന്ദര്‍ വര്‍മ. ആരോപണങ്ങള്‍ വര്‍മ നിഷേധിച്ചിട്ടുണ്ട്. 2005 ല്‍ അദ്ദേഹം ഇന്ത്യന്‍ ദേശീയ സയന്‍സ് അക്കാദമിയുടെ വിദേശ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ഇന്ദര്‍ വര്‍മ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: