തൊടുപുഴ: പോക്സോ നിയമം ലംഘിച്ച് ആക്രമണത്തിന് ഇരയായ കാശ്മീരി പെണ്‍കുട്ടിയുടെ ചിത്രം ഇടത് സംഘടനകള്‍ സര്‍ക്കാര്‍ ഓഫീസുകളുടെ സമീപം പ്രദര്‍ശിപ്പിക്കുന്നു. തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ചയത്തിലാണ് പരസ്യബോര്‍ഡ് വെച്ചിട്ടുള്ളത്.
അക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ ചിത്രമോ, പേരോ തിരിച്ചറിയാന്‍ ഇടയാക്കുന്ന സൂചനകളോ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന പോക്സോ നിയമത്തിന്റെ നഗ്നമായ ലംഘനമാണിത്.
ബലാത്സംഗത്തിലെ ഇര മരിച്ചുകഴിഞ്ഞാലും അവരുടെ പേരോ ചിത്രമോ വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 228-എ വകുപ്പില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. ഇത്തരം നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് മതതീവ്രവാദ സംഘടനകളും ഇടത് സംഘടനകളും വ്യാപകമായി കാശ്മീരി പെണ്‍കുട്ടിയുടെ ചിത്രവും പേരും പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: