പ്രതിയായി കസ്റ്റഡിയില്‍ വീണു കിട്ടുന്ന പാവങ്ങളെ കടിച്ചു കീറി ചോരകുടിച്ച് കലി തീര്‍ക്കുന്നതില്‍ കേരളത്തിലെ ഒരു വിഭാഗം പോലീസേമാന്മാരുടെ ആവേശം നേരിട്ട് സ്വന്തമായി അനുഭവമുള്ള ഒരു മുഖ്യമന്ത്രിയാണ് ഇന്ന് കേരളം ഭരിക്കുന്നത്. അടിയന്തരാവസ്ഥയുടെ കറുത്തനാളുകളില്‍ കസ്റ്റഡിയിലായ പിണറായി വിജയനെ അവിലിടിക്കുന്ന പോലെ പോലീസ് മര്‍ദ്ദിച്ച് വലിച്ചെറിഞ്ഞ കദനകഥ അദ്ദേഹം തന്നെ വിവരിച്ചിട്ടുള്ളതാണ്.
അതുകൊണ്ട് തന്നെ എല്ലാം ശരിയാക്കുമെന്ന മോഹന വാഗ്ദാനം പാഴ്വാക്കായാലും പിണറായി മുഖ്യമന്ത്രിയെങ്കില്‍ പോലീസ് അതിക്രമങ്ങള്‍ക്കും കസ്റ്റഡിമരണങ്ങള്‍ക്കും അവധി ലഭിക്കുമെന്നായിരുന്നു ജനം ഉറപ്പിച്ചിരുന്നത്. പക്ഷെ പ്രതീക്ഷയ്ക്ക് വിപരീതമായി പോലീസ് അക്രമങ്ങളും കസ്റ്റഡി മരണങ്ങളും കേരളത്തില്‍ വര്‍ദ്ധിക്കുകയാണുണ്ടായത്. ഉപദേശകരുടെ രൂപത്തില്‍ അവതരിച്ചവരുടെ ഗൂഡാലോചനയാണോ ഇതിന് പിന്നിലെന്നാണ് സംശയം. ആര് ഉപദേശിച്ചാലും നിര്‍ദ്ദേശിച്ചാലും പോലീസിനെ അവരുടെ വഴിക്ക് വിടാതിരിക്കാന്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.
സിപി ഭാസ്കരന്, നിര്‍മ്മലഗിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: