കണ്ണൂര്‍: കോട്ടക്കുന്നില്‍ ദേശീയപാതക്ക് വേണ്ടി കുടിയൊഴിപ്പിക്കുന്നതിനെതിരെ ജനങ്ങള്‍ നടത്തിവന്നിരുന്ന ജനാധിപത്യപരമായ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം അപലപനീയമാണെന്ന് എന്‍എച്ച് 17 ആക്ഷന്‍ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെയും നഷ്ടപരിഹാരത്തെക്കുറിച്ചോ പുനരധിവാസത്തെ സംബന്ധിച്ചോ കൃത്യമായ ധാരണകള്‍ നല്‍കാതെയുമാണ് സര്‍വ്വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഉദ്യോഗസ്ഥരും മന്ത്രിമാരും നഷ്ടപരഹാരത്തെപ്പറ്റി വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നത്. ഈ അവസരത്തില്‍ ജനങ്ങളുടെ ന്യായമായ പ്രതിഷേധച്ചെ ഇല്ലാതാക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്. ബിഒടി മുതലാളിക്ക് വേണ്ടി ചുങ്കപ്പാത പണിയാന്‍ ജനങ്ങളുടെ ഏതൊരു ആശങ്കയെയും തൃണവല്‍ഗണിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാകും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും യോഗം അറിയിച്ചു. ഡോ.ഡി.സുരേന്ദ്രനാഥ്, അനൂപ് എരിമറ്റം, കെ.നിഷില്‍ കുമാര്‍, കെ.വി.ഷിജു, പി.മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: