കൊളച്ചേരി: സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍മ്മാണ പ്രവൃത്തികള്‍ മൂലം പാടി തീര്‍ത്ഥത്തിലും തണ്ണീര്‍ത്തടങ്ങളിലും സംഭവിച്ച നശീകരണത്തെക്കുറിച്ച് പഠിക്കുവാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് പാടി തീര്‍ത്ഥം സംരക്ഷണ കര്‍മ്മസമിതി യോഗം ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തണം. അവിടെ ചതുപ്പുകളില്‍ ഇട്ട മണ്ണ് ഉടന്‍ നീക്കം ചെയ്ത് പഴയ സ്ഥിതി തിരിച്ചു കൊണ്ടുവരണം. പാടി തീര്‍ത്ഥവും നീര്ച്ചാലുമുള്പ്പെടുന്ന പ്രദേശം പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സര്‍ക്കാരും ഗ്രാമ പഞ്ചായത്തും സ്വീകരിക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള ഭീമ ഹരജി മുഖ്യമന്ത്രിക്കും ജനപ്രതിനിധികള്‍ക്കും നല്‍കും. സമര പരിപാടികള്‍ ശക്തിപ്പെടുത്തും. മെയ് 10ന് കരിങ്കല്‍ക്കുഴിയില്‍ ജനസഭ സംഘടിപ്പിക്കും. ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ പാടിക്കുന്നില്‍ പാടി തീര്ത്ഥസംരക്ഷണ സമരജ്വാല സംഘടിപ്പിക്കും. യോഗത്തില്‍ എണ്‍പതിലധികം പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: