തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയെ ക്കുറിച്ചുമുള്ള പിണറായി വിജയന്റെ പ്രതികരണം അജ്ഞതയില്‍ നിന്നുണ്ടായതാണെന്ന് ചരിത്രപണ്ഡിതന്‍ എം.ജി. ശശിഭൂഷണ്‍ പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണിക്കമാത്രമാണോ പൊതുസ്വത്ത് അതോ വേളാങ്കണ്ണി പള്ളി, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളിലെ കാണിക്കയും പൊതുസ്വത്താണോ എന്നറിയണം. ഇത് വിശദീകരിക്കാനുള്ള ആര്‍ജവം പിണറായി കാട്ടണമെന്ന് ശശിഭൂഷണ്‍ പ്രസ്താവിച്ചു.
അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് കോടതിക്ക് കൊടുത്തതേയുള്ളൂ. തീരുമാനം ഉണ്ടായിട്ടില്ല. ഇതില്‍ എന്തെല്ലാം അംഗീകരിക്കണമെന്ന് തീരുമാനിക്കുന്നത് സുപ്രീം കോടതിയാണ്. സുപ്രീം കോടതിയുടെ തീരുമാനം സര്‍ക്കാരും രാജകുടുംബവും അനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്.
എട്ടരയോഗക്കാരായിരുന്നു ക്ഷേത്ര ഉടമകളെന്നാണ് പിണറായി പറയുന്നത്. എട്ടരയോഗം എന്നത് രാജകീയ സമിതിയാണ്. ഇതിന്റെ മേല്‍ക്കോയ്മ രാജാവിനായിരുന്നു. ഇവര്‍ രാജാവിന്റെ ഉപദേശക സമിതി അംഗങ്ങളായിരുന്നു. ഇവര്‍ ഊരാളന്മാരല്ല. പഴയകാലത്ത് ഇവരെ വിളിച്ചിരുന്നത് സമുദായം എന്നാണ്. എട്ട് പേരില്‍ രണ്ട് പേരുടെ സാന്നിധ്യം മാത്രമാണ് എപ്പോഴും ഉണ്ടാവുക. ഇവരുമായിട്ടാണ് രാജാവ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. ഇവരെ വാരിയം എന്നാണ് അറിയപ്പെട്ടിരുന്നത്. മതിലകം രേഖകളില്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത്യാവശ്യം ചരിത്രമെങ്കിലും അറിഞ്ഞശേഷമേ പിണറായിയെപ്പോലുള്ളവര്‍ പത്രസമ്മേളനം നടത്താവൂ. ശശിഭൂഷണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: