തിരുവനന്തപുരം: ”അശ്വതി സര്‍ക്കാരിനെതിരെ ഞെളിഞ്ഞുനിന്ന് വര്‍ത്തമാനം പറയുന്നുണ്ടല്ലോ, മുഖ്യമന്ത്രിയെ കാണണമെന്ന് അവര്‍ ആരോടാണ് പറഞ്ഞത്. എന്നോട് പറഞ്ഞോ. പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എടുത്തുകൊണ്ടുപോയി കാണിക്കുമായിരുന്നല്ലോ..” തിരുവല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച ലിത്വേനിയന്‍ സ്വദേശി ലിഗയുടെ സഹോദരിയെ സഹായിക്കാനിറങ്ങിയ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധിക്ഷേപം. ലിഗയുടെ സഹോദരി എല്സയെ മുഖ്യമന്ത്രി കാണാന്‍ കൂട്ടാക്കിയില്ലെന്ന വിവാദം കത്തുന്നതിനിടെയാണ് കടുത്ത വിമര്‍ശനവുമായി മന്ത്രി എത്തിയത്.
ലിഗയുടെ മരണം ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുന്നതിനിടെയാണ് മന്ത്രി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ലിഗയുടെ മരണം സംബന്ധിച്ച് പോലീസ് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.
പിണറായിയില്‍ ഇപ്പോള്‍ ഒരു പെണ്‍കുട്ടി അച്ഛനെയും അമ്മയെയും ഒക്കെ കൊന്നല്ലോ. ആരെങ്കിലും പ്രതീക്ഷിക്കുന്നതാണോ അതൊക്കെ. പിണറായി കൂട്ടക്കൊല എന്നൊക്കെ ആവര്‍ത്തിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ ആനന്ദമാണ്. എന്തിനും സര്‍ക്കാരിനെ കുറ്റം പറയാനെന്തെങ്കിലും ഉണ്ടോ എന്നാണ് നോട്ടം.
ലിഗ മനോരോഗിയാണ്. അത്തരം ഒരാളെ ഓട്ടോയില്‍ കയറ്റി അയച്ച പോത്തന്‍കോട്ടെ ആയുര്വേദസെന്ററുകാരും മറുപടി പറയേണ്ടി വരും. അവരോട് അന്വേഷിച്ചപ്പോള്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണ്. ഇവര്‍ സിഗരറ്റ് വലിക്കും, കഞ്ചാവുണ്ടോ എന്ന് അറിയില്ല എന്നൊക്കെയാണ് അവര്‍ പറയുന്നത്. അത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: