തിരുവനന്തപുരം: ധനകാര്യകമ്മീഷനെതിരെ പ്രതിഷേധമുയര്‍ത്താന്‍ ധനമന്ത്രി തോമസ് ഐസക് ശ്രമിക്കുന്നത് സ്വന്തം ഭരണ പരാജയം മൂടിവയ്ക്കാനാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്. കേരളത്തിന്റെ സാമ്പത്തിക സ്തംഭനാവസ്ഥയ്ക്ക് അടുത്തൊന്നും പരിഹാരമുണ്ടാവില്ലെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് പോലും പറഞ്ഞിട്ടുണ്ട്.
പ്രതിവര്‍ഷം 36,000 കോടി രൂപ പലിശബാദ്ധ്യതയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിന്റെ ഉത്തരവാദിത്തം രണ്ടുമുന്നണികള്ക്കുമാണെന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
ഇനി കടംവാങ്ങിയാല്‍ എവിടുന്നെടുത്ത് തിരിച്ചു കൊടുക്കുമെന്ന് സര്‍ക്കാര്‍ പറയണം. സാമ്പത്തിക അച്ചടക്കം പാലിക്കാനായി കൊണ്ടുവന്ന ധന ഉത്തരവാദിത്ത, ബജറ്റ് മാനേജ്മെന്റ് നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരെ ഐസക് സംസാരിക്കുന്നത് സ്വന്തം പ്രവര്ത്തനവൈകല്യങ്ങളില് നിന്നൊളിച്ചോടാനാണ്.
കാര്‍ഷിക, വ്യാവസായിക ഉല്പാദനം വര്‍ദ്ധിപ്പിച്ചും സേവന മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കിയും ആഭ്യന്തരോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പകരം കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: