ന്യൂദല്‍ഹി: സുപ്രീം കോടതി ജസ്റ്റീസായി സത്യപ്രതിജ്ഞ ചെയ്ത ഇന്ദുമല്‍ഹോത്ര ആദ്യ ഔദ്യോഗിക ദിവസം കോടതിനടിപടികളില് പങ്കെടുത്തത് ചീഫ്ജസ്റ്റീസിന്റെ ബെഞ്ചില്‍. മൂന്നംഗ ബെഞ്ചിലാണ് ഇന്ദു മല്‍ഹോത്ര അംഗമായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ക്കൊപ്പം ഒന്നാം നമ്പര്‍ കോടതിയിലായിരുന്നു തുടക്കം.
മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്ക്ക് സുപ്രീം കോടതി ജഡ്ജ് ആകാന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുപ്രീംകോടതി ബാറില്‍നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജ് ആകുന്ന ആദ്യത്തെ അഭിഭാഷക, ആദ്യ വനിതാ അഭിഭാഷക എന്നീ ബഹുമതിയും ഇന്ദു മല്‍ഹോത്രയ്ക്കാണ്. ഇപ്പോള്‍ സുപ്രീം കോടതിയിലെ രണ്ടാമത്തെ വനിതാ ജഡ്ജാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ ഏഴ് വനിതാ ജഡ്ജുമാരാണ് ഉണ്ടായിട്ടുള്ളത്.
ഇന്ദു മല്‍ഹോത്ര അഭിഭാഷക കുടുംബത്തില്‍ ജനിച്ചു. 1983 മുതല്‍ അഭിഭാഷകയാണ്. 2007 മുതല്‍ മുതിര്‍ന്ന അഭിഭാഷയായി സുപ്രീം കോടതി അംഗീകരിച്ചു. അഡ്വ. ലീലാ സേഥിനു ശേഷം മുതിര്‍ന്ന അഭിഭാഷകയായി സുപ്രീം കോടതി അംഗീകരിച്ചത് ഇന്ദു മല്‍ഹോത്രയെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: