ചെന്നൈ: കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഉപമുഖ്യമന്ത്രിയായ പനീര്‍ സെല്വമുള്പ്പടെയുള്ള 11 എംഎല്‍എമാര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചുവെന്നാരോപിച്ചാണ് ഡിഎംകെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
2017 ഫെബ്രുവരിയിലെ അവിശ്വാസ പ്രമേയ വോട്ടോടുപ്പില്‍ പളനി സ്വാമിക്ക് എതിരായ വോട്ട് ചെയ്ത പന്നീര് സെല്‍വം പക്ഷക്കാരെ അയോഗ്യരാക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം. എന്നാല്‍ ഇവരെ അയോഗ്യരാക്കണമെന്ന് സ്പീക്കറോട് നിര്‍ദേശിക്കാന്‍ കഴയില്ലെന്ന് കോടതി വ്യക്തമാക്കി.
പനീര്‍സെല്‍വം പക്ഷക്കാരായ 11 എംഎല്‍എമാര്‍ തെരഞ്ഞെടുപ്പ് കമീഷന് നല്കിയ സത്യവാങ്മൂലവും ഡിഎംകെ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ അന്ന് റിസോര്‍ട്ടില്‍ സുരക്ഷിതമായി താമസിപ്പിച്ചിരുന്ന 122 എംഎല്‍എമാര്‍ക്ക് മാത്രമാണ് പാര്‍ട്ടി വിപ്പ് നല്‍കിയത് എന്നാണ് പനീര്‍സെല്‍വത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: