കോഴിക്കോട്: പോലീസ് വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ. ഏപ്രില്‍ 30 ന് കോഴിക്കോട് നടത്താനിരിക്കുന്ന എസ്ഡിപിഐ മാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയിട്ടില്ല. വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്താനാണ് നീക്കം.
ഏപ്രില്‍ 16ന് നടന്ന അപ്രഖ്യാപിത ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ ഞെട്ടലില്‍ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. ഇതിനിടയിലാണ് കേരളത്തെ വീണ്ടും സംഘര്ഷഭരിതമാക്കാന് 30ന് എല്ലാ ജില്ലകേന്ദ്രങ്ങളിലും എസ്പി ഓഫീസ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹര്‍ത്താലിന്റെ മറവില്‍ മുസ്ലിം വേട്ട നടത്തുന്നുവെന്നാണ് ഇന്നലെ കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എസിഡിപിഐ നേതാക്കള്‍ ആരോപിച്ചത്. വിവേചനപരമായ നടപടികളാണ് പോലീസ് നടപ്പാക്കുന്നത്. ആഭ്യന്തരവകുപ്പ് വര്‍ഗ്ഗീയ നടപടികളാണ് എടുക്കുന്നത്. നിരപരാധികളായ നിരവധി യുവാക്കളെ കേസില്‍ കുടുക്കിയിരിക്കുകയാണ്. താനൂരില്‍ ബേക്കറി ആക്രമിച്ച കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് മന്ത്രി കെ.ടി. ജലീലും സിപിഎമ്മും നടത്തുന്നത്. കേസില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേരും സിപിഎമ്മുകാരാണ്.
താനൂരില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തതിന്റെ പേരില്‍ ജാമ്യം ലഭിക്കാന്‍ രണ്ട് ലക്ഷത്തി അമ്പത്തിഅയ്യായിരം രൂപ പിഴ അടക്കാന്‍ പരപ്പനങ്ങാടി കോടതി വിധിച്ചിരിക്കുന്നു. പോലീസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ ഫലമായാണ് കോടതി വിധിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുള്‍ മജീദ് ഫൈസി, മുസ്തഫ കൊമ്മേരി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: