തിരുവനന്തപുരം: ബിജെപിക്ക് വോട്ടു ചെയ്തവരെ മുഴുവന്‍ വെടിവെച്ച് കൊല്ലണമെന്ന് ഫേസ്ബുക്ക് വഴി ആഹ്വാനം ചെയ്ത ദീപക് ശങ്കരനാരായണനെതിരെ പോലീസ് കേസെടുത്തു. ബിജെപി സംസ്ഥാന മീഡിയാ കണ്‍വീനറും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് ആര്. വാചസ്പതി ഡിജിപിക്ക് നല്കിയ പരാതിയിലാണ് നടപടി. പരാതിയിന്മേല് നിയമോപദേശം തേടിയ ഡിജിപി ഐപിസി വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുക, മതസ്പര്‍ദ്ധ വളര്‍ത്തുക, വര്‍ഗ്ഗീയ കലാപത്തിന് ഇടയാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുക എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 5 വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ഇത്.
തൈക്കാട് സൈബര്‍ പോലീസാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെങ്കിലും കേസ് െ്രെകംബ്രാഞ്ചിന് കൈമാറും. ബംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ എന്‍ജിനീയറാണ് ദീപക് ശങ്കരനാരായണന്. കശ്മീരിലെ കത്വയില്‍ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികരണം എന്ന നിലയിലാണ് ഇയാള്‍ ഇത്തരത്തിലുള്ള ആഹ്വാനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: