ഹൈദരാബാദ്: പൊതുനിരത്തില്‍ കുട്ടികള്‍ വാഹനമോടിക്കുന്നത് തടയാന്‍ ആന്ധ്രയില്‍ കടുത്ത നടപടി തുടങ്ങി. പ്രായപൂര്‍ത്തിയാവാതെ വാഹനമോടിച്ചതിന്റെ പേരില്‍ ഹൈദരാബാദ് ട്രാഫിക് പോലീസ് രണ്ടുമാസത്തിനകം രജിസ്റ്റര്‍ ചെയ്തത് 273 കേസുകള്‍. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഏപ്രില്‍ 23 വരെയുള്ള കണക്കുകളാണിത്. കുട്ടികളെ വാഹനമോടിക്കാന്‍ അനുവദിച്ചതിന്റെ പേരില്‍ 26 രക്ഷിതാക്കളെ ജയിലിലടച്ചു. കുട്ടികളിലൊരാള്ക്കും ഒരുമാസത്തെ ജയില്‍ ശിക്ഷ നല്കി.
രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും നിര്‍ബന്ധിത കൗണ്‍സിലിങ്ങ് നല്‍കുന്നതിനൊപ്പം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതു വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തീര്‍ത്തും കാര്യക്ഷമമായാണ് ഹൈദരാബാദ് പോലീസ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന്. റോഡപകടങ്ങളില്പ്പെടുന്ന കുട്ടികളുടെ എണ്ണം പതിവാകുന്നതിനെ തുടര്‍ന്നാണ് പുതിയ നടപടി. 2017ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തരം കേസുകളില്‍ 30 ശതമാനം വര്‍ധനവാണുള്ളത്.
രജിസ്റ്റര്‍ ചെയ്തത് 14608 കേസുകള്‍. 2018 ഫെബ്രുവരിയില്‍ മാത്രം പ്രായപൂര്‍ത്തിയാവാതെ വാഹനമോടിച്ച 1079 കുട്ടികള്‍ക്കെതിരെ കേസെടുത്തു. 13 ഉം 14ഉം വയസ്സുള്ള കുട്ടികളും ഇതില്‍ പെടും. 60 രക്ഷിതാക്കള്‍ക്ക് ജയില്‍ ശിക്ഷ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: