കോട്ടയം: ശ്രീപത്മനാഭസ്വാമിക്ഷേത്ര നിലവറകളില്‍ കണ്ടെത്തിയ സ്വത്തുക്കള്‍ തിരുവിതാംകൂര്‍ രാജകുടുംബം ക്ഷേത്രത്തിനായി കരുതിയിട്ടുള്ള സ്വത്താണ്. ഇതില്‍, ഭഗവാന് കാണിക്കയായി സമര്‍പ്പിച്ചിട്ടുള്ള വിലപിടിച്ച വസ്തുക്കളും അടങ്ങുന്നു. ഇത് ശ്രീപത്മനാഭന്റെ സ്വത്തുമാത്രമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവിച്ചു. ക്ഷേത്രനിലവറകളില്‍ കണ്ടെത്തിയ അപൂര്‍വ്വവും അമൂല്യവുമായ ഈ ശേഖരങ്ങള്‍ പത്മനാഭസ്വാമിയുടേതായി കണക്കാക്കി ക്ഷേത്രത്തില്‍ത്തന്നെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു സംവിധാനമാണ് ഉണ്ടാകേണ്ടത്. ഇത് പൊതുമുതലാക്കണമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുള്ള അഭിപ്രായങ്ങള്‍ ശരിയല്ലെന്നും എന്‍എസ്എസ് നേതാവ് വ്യക്തമാക്കി.
പത്മനാഭസ്വാമിയുടെ ഒരു തരി മണ്ണുപോലും ദുര്‍വ്യയം ചെയ്യാതെ കാത്തു സൂക്ഷിച്ച ഭരണസംസ്ക്കാരത്തെയും അതിന്റെ പ്രയോക്താക്കളായിരുന്ന തിരുവിതാംകൂര്‍ രാജവംശത്തെയും ആദരിക്കുന്നതിനു പകരം അവരെ വിമര്ശിക്കാനിടവരുത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ നിരീക്ഷണങ്ങളെ വിമര്‍ശിക്കുന്നതും ശരിയായ നടപടിയല്ലെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: