ലണ്ടന്‍: കോടികള്‍ വായ്പയെടുത്ത് വിദേശത്തേക്ക് രക്ഷപ്പെട്ട മദ്യരാജാവ് വിജയ് മല്യ ബ്രിട്ടനില്‍ ഇന്ന് വിചാരണ നേരിടും. മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസിലാണ് വിചാരണ. 9000 കോടി രൂപ വായ്പാതട്ടിപ്പു കേസിലെ പ്രതിയായ മല്യയെ കുറ്റവാളികളെ അതാതു രാജ്യങ്ങള്‍ക്ക് കൈമാറ്റം ചെയ്യുന്ന നിയമപ്രകാരം കഴിഞ്ഞ ഏപ്രിലില്‍ സ്കോട്ട്ലാന്‍ഡ് യാര്‍ഡില്‍ അറസ്റ്റ് ചെയ്തിരുന്നു. അന്നു തന്നെ മല്യ ജാമ്യം നേടി. കേസില്‍ അടുത്ത മാസം വിധിപ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ ബാങ്കുകള്‍ നിയമങ്ങള്‍ തെറ്റിച്ചാണ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ങ്ഫിഷര്‍ എയര്‍ ലൈന്‍സിന് വായ്പ അനുവദിച്ചതെന്ന കാര്യം മാര്‍ച്ചില്‍ നടന്ന വിചാരണയില്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലെ ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്ബത് നോട്ട് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. മല്യയുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഉള്‍പ്പെട്ട ചില ഉന്നത ബാങ്ക് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള കേസുകള്‍ വിശദീകരിക്കാന്‍ ഇന്ത്യന്‍ അധികൃതരെ എമ്മ ആര്ബത് ക്ഷണിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: