ആഗ്ര: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആര്‍എസ്എസിനെക്കുറിച്ചുള്ള ആശങ്കയകറ്റാന്‍ അലിഗഡ് മുസ്ലിം സര്‍വ്വകലാശാല ക്യാമ്പസില്‍ ശാഖ നടത്താന്‍ അനുമതി തേടി വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിന് ആര്‍എസ്എസ് പ്രവര്ത്തകന് കത്തു നല്കി.
സംഘത്തിന്റെ യഥാര്‍ത്ഥ ആശയങ്ങളെന്തെന്ന് വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സ്വയംസേവകനായ മുഹമ്മദ് അമീര്‍ റാഷിദ് കത്തില്‍ വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത വസ്തുതകളാണ് സംഘത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പ്രചരിപ്പിക്കുന്നത്. ക്യാമ്പസില്‍ ശാഖ തുടങ്ങുന്നതോടെ ഇതെല്ലാം ദുരീകരിക്കപ്പെടും. മതത്തിന്റെ വേര്‍തിരിവുകളില്ലാതെ രാഷ്ട്രസേവനത്തിനായി പൂര്‍ണമായും സമര്‍പ്പിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്.
ശാഖതുടങ്ങുന്നതിനെ അനുകൂലിച്ച അലിഗഡ് ബിജെപി എംഎല്‍എ ദല്‍വീര്‍ സിങ്ങ് ക്യാമ്പസില്‍ ഏറെയും സങ്കുചിത ചിന്താഗതിക്കാരാണെന്നിരിക്കെ എത്രപേര്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ ആശങ്കപ്രകടിപ്പിച്ചു. അതേസമയം ശാഖ തുടങ്ങാനുള്ള ശ്രമത്തിനെതിരെ പോരാടുമെന്ന് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ട് മഷ്ഖൂര് അഹമ്മദ് ഉസ്മാനി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: