ന്യൂദല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷം അവസാനത്തോടെയോ, 2019ന്റെ ആദ്യഘട്ടത്തിലോ നടക്കുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് ചെയര്മാന് ഒ.പി. റാവത്ത് അറിയിച്ചു. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ കാലാവധി 2019 ജനുവരി ഏഴിന് അവസാനിക്കും. ഇവിടെ 230 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബിജെപി ഭരണപ്രദേശമായ ഛത്തീസ്ഗഡിലും രാജസ്ഥാനിലും 2019 ജനുവരി അഞ്ചിന് കാലാവധി അവസാനിക്കും. ഇതനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പുകളും നടക്കുക.
പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന മൂന്നു സംസ്ഥാനങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: