ന്യൂദല്‍ഹി: ഇന്ത്യയുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന സ്മാരകങ്ങള്‍ ഭംഗിയായി പരിപാലിക്കാനുള്ള ചുമതല സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചുതുടങ്ങി. ഒരു പാരമ്പര്യത്തെ ഏറ്റെടുത്ത് സംരക്ഷിക്കൂ എന്ന പദ്ധതിയുടെ ഭാഗമായാണിത്.ഇതോടെ ഇത്തരം സ്ഥാപനങ്ങള്‍ കാടുപിടിച്ചും പെയിന്റടിക്കാതെയും കൃത്യമായ അറ്റകുറ്റപ്പണികള്‍ ഇല്ലാതെയും നശിക്കുന്നത ഒഴിവാകും.
ചെങ്കോട്ട സംരക്ഷിക്കാനുള്ള ചുമതല ഡാല്‍മിയ ഭാരതിനാണ്. അവര്‍ ചെങ്കോട്ട ദത്തെടുത്ത് പരിപാലിക്കും. അഞ്ചു വര്‍ഷം സംരക്ഷിക്കാന്‍ 25 കോടി രൂപയുടെ കരാറില്‍ ഡാല്‍മിയയും കേന്ദ്ര ടൂറിസം മന്ത്രാലയവും ഒപ്പിട്ടു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: