ആലപ്പുഴ: പരിസ്ഥിതിയെക്കുറിച്ച് പറയുന്നത് വികസനത്തിന് എതിരാണെന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍. സെമിനാറില്‍ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയില്‍ അമ്പതുശതമാനത്തിലേറെ വരുമാനം ലഭിക്കുന്നതും കായല്‍ ടൂറിസത്തിലൂടെയാണ്. വേമ്പനാടു കായല്‍ സംരക്ഷിച്ചു മാത്രമേ ഈ മേഖലയ്ക്ക് നിലനില്ക്കാന് കഴിയൂകയുള്ളൂ. മുമ്പ് ആഫ്രിക്കന്‍ പായലായി രുന്നു ഭീഷണിയെങ്കില്‍ ഇന്ന് കുളവാഴയാണ് ഭീഷണിയായിരിക്കുന്നത്.
കായലില്‍ നൈട്രേറ്റിന്റെയും ഫോസ്ഫേറ്റിന്റെ യും അളവു വര്‍ദ്ധിച്ചത് ഗുരുതരമായ ഭീഷണിയാണ്. ഹൗസ് ബോട്ടു മേഖലയേക്കാള്‍ കൃഷിയിടങ്ങളില്‍ നിന്നും തള്ളുന്ന കീടനാശിനി കലര്‍ന്ന വെള്ളമാണ് കായലിന്റെ ആവാസ വ്യവ സ്ഥ തകര്‍ക്കുന്നത്. ഒരു മില്ലി കായല്‍ ജലത്തില്‍ 1.1 ലക്ഷം കോളിഫോം ബാക്ടീരിയ വരെ പലപ്പോഴും കാണാറുണ്ട്.
കായല്‍ ശുചീകരിക്കുന്നതിനായി പ്രകൃതി കനിഞ്ഞു നല്കിയ മാര്‍ഗ്ഗങ്ങള്‍ രണ്ടു ബണ്ടുകള്‍ കെട്ടി അടച്ചതാണ് പ്രധാന പ്രശ്നം. കാര്‍ഷിക കലണ്ടര്‍ തെറ്റിച്ച് കൃഷി ഇറക്കുന്നതും ആവാ സ വ്യവസ്ഥയ്ക്ക് ദോഷകരമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടനാടിന്റെ പ്രത്യേതകള്‍ സഞ്ചാരികള്‍ക്ക് പകര് ന്നു നല്‍കാനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: