കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിലെ ഇരയുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍. സച്ചിദാനന്ദന് മുതലിങ്ങോട്ടുള്ള സാംസ്കാരിക നായകള്‍ നിദ്രയിലാണെന്നും പാര്‍ട്ടി ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയാലുടന്‍ കുരയ്ക്കാനും കടിക്കാനും തുടങ്ങുമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ബോള്‍ഗാട്ടിയില്‍ ലുലു കണ്വെന്ഷന് സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം ശ്രീജിത്തിന്റെ വീടു സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി വഴിമാറിപ്പോയതായി വാര്‍ത്തകള്‍ വന്നിരുന്നു. വീടു സന്ദര്‍ശിക്കുന്നില്ലേ എന്ന ചോദ്യത്തിനും മൗനമായിരുന്നു പ്രതികരണം. ഇതിനെതിരെയാണ് ജയശങ്കറിന്റെ പരാമര്‍ശം. ശ്രീജിത്തിന്റെ മരണം കസ്റ്റഡികൊലപാതകമെന്ന് തെളിഞ്ഞശേഷവും നയാപൈസ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നു എന്ന് ഒന്നരച്ചങ്കനായ സിപിഎം ജില്ലാ സെക്രട്ടറി ആരോപിക്കുന്നുമുണ്ട്.
ബോള്‍ഗാട്ടിയില്‍ നിന്ന് കാറില്‍ അരമണിക്കൂര്‍ യാത്ര ചെയ്താല്‍ വരാപ്പുഴ ദേവസ്വംപാടത്ത് എത്താം. ശ്രീജിത്തിന്റെ വീട്ടില്‍ പോകുന്നുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കനത്ത മൗനമായിരുന്നു മറുപടി.മഹാരാജാവ് മാത്രമല്ല നാല് സിപിഐക്കാര്‍ അടക്കം മന്ത്രി പുംഗവന്മാരും ദേവസ്വം പാടത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ജയശങ്കര്‍ പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: