തിരുവനന്തപുരം: കോവളത്ത് കണ്ടല്‍കാടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ലാത്വിയക്കാരി ലിഗയെ കൊലപ്പെടുത്തിയത് മൂന്നു പേര് ചേര്‍ന്നാണെന്ന് സൂചന. ഒന്നിലധികം പേരുടെ ശക്തമായ ബലപ്രയോഗത്തില്‍ കഴുത്തിലേറ്റ മുറിവുകളാണ് ലിഗയുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു.
പ്രതികളില്‍ രണ്ട് പേര് ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണ്. സംഭവ സ്ഥലത്ത് നിന്ന് മൂന്നു് പേര് ഓടിപ്പോകുന്നത് കണ്ടതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. യോഗ പരിശീലനകനാണ് ലിഗയെ കാട്ടിലെത്തിച്ചതെന്നാണ് സൂചന. ലിഗയുടെ കൈകാലുകളോ കമ്ബിവടിയോ കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചിട്ടുണ്ട്. ബലപ്രയോഗത്തില്‍ കഴുത്തിലെ എല്ലുകളും തരുണാസ്ഥികളും പൊട്ടി. കാലുകളിലടക്കം ശരീരത്തില്‍ പത്തിലേറെ ചെറിയ മുറിവുകളുണ്ടെങ്കിലും അവ മരണകാരണമല്ല.
കഴുത്തിലും തലച്ചോറിലും രക്തം കട്ടപിടിച്ചിട്ടുണ്ട്. ഇടുപ്പെല്ലിനേറ്റ ക്ഷതം പിടിച്ചുതള്ളിയതിനെത്തുടര്ന്നുള്ള വീഴ്ചയിലുണ്ടായതാണ്. ലിഗയെ കെട്ടിത്തൂക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തൂങ്ങിയ രീതിയിലുള്ള മുറിവുകളല്ല കഴുത്തിലുള്ളതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ നല്കിയ മൊഴി കളവാണെന്ന് പൊലീസ് സ്ഥിരികരിച്ചു. സംഭവം ദിവസം ഇവര്‍ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നു. ലിഗയെ തുരുത്തില് എത്തിച്ചെന്ന് മാര്‍ച്ച്14ന് രാവിലെ 10.30ന് പ്രദേശവാസിയായ യുവാവ് പറഞ്ഞെന്നും കണ്ടല്‍ക്കാട്ടില്‍ മൂന്ന് യുവാക്കള്‍ ലിഗയെ ഓടിക്കുന്നതായി കണ്ടെന്നും സമീപവാസികളായ രണ്ട് പേരും പൊലീസിന് മൊഴി നല്‍കിയിരുന്നു.
മൃതദേഹത്തിനടുത്ത് കണ്ടെത്തിയ വള്ളികൊണ്ടുള്ള കുരുക്കും മുടിയിഴയും ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.ലഭിച്ചിട്ടുണ്ട്. മരണം നടന്ന ദിവസം തങ്ങള്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നാണ് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയത്. ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷമെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: