ന്യൂദൽഹി: പറഞ്ഞ് പ്രവർത്തിക്കുന്ന നരേന്ദ്രമോദിയുടെ ഭരണത്തിൽ ഇന്ത്യ സമ്പൂർണ വൈദ്യുതി ഗ്രാമ രാജ്യമായി. മോദി സർക്കാർ കഴിഞ്ഞ മൂന്നുവർഷം കൊണ്ട് ആൾപ്പാർപ്പുള്ള ഗ്രാമങ്ങളിൽ മുഴുവൻ വൈദ്യുതി എത്തിച്ചു. ഇന്ത്യയിൽ ഒരു സർക്കാരും ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ലാത്തത്ര വിജയമാണ് വൈദ്യുതീകരണ പദ്ധതിക്ക് ഉണ്ടായത്.
മൂന്നുവർഷം മുമ്പ്, 2015-ൽ, സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ്, 1000 ദിവസത്തിനകം ‘ദീനദയാൽ ഉപാധ്യായ ഗ്രാമജ്യോതി യോജന’ പ്രകാരം രാജ്യത്ത് സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. മൂന്നുവർഷം മുമ്പ് ഇന്ത്യയിലെ ആകെ 18,452 ഗ്രാമങ്ങൾ വൈദ്യുതി എത്താത്തതായി ഉണ്ടായിരുന്നു. ഇതിൽ 17,181 ഗ്രാമങ്ങളിൽ ഇന്നലെയോടെ വൈദ്യുതീകരണം പൂർത്തിയായി. ”2018 ഏപ്രിൽ 28 ഇന്ത്യയുടെ വികസനയാത്രയിലെ ചരിത്രപരമായ ദിവസമായിരിക്കു,”മെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ രേഖപ്പെടുത്തി.
മണിപ്പൂരിലെ ലീസാങ് ഗ്രാമമാണ് ശനിയാഴ്ച വൈദ്യുതീകരിച്ച അവസാന ഗ്രാമം. ഇനി വൈദ്യുതി എത്താത്ത ഗ്രാമങ്ങൾ ആൾപ്പാർപ്പില്ലാത്തതും വനപ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളതുമായവയാണ്. ഒരു ഗ്രാമത്തിലെ 10 ശതമാനം വീടുകളും പൊതു സ്ഥലങ്ങളും സ്കൂൾ, പഞ്ചായത്ത് ഓഫീസ്, ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും വൈദ്യുതി എത്തിയാലാണ് ആ ഗ്രാമത്തെ വൈദ്യുതീകരിച്ചതായി പ്രഖ്യാപിക്കുക. ആറുപതിറ്റാണ്ട് കോൺഗ്രസ് ഭരിച്ചിട്ടും രാജ്യത്തെ 17,181 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിയിരുന്നില്ല. ആ സ്ഥിതിയിൽനിന്നാണ് മൂന്നുവർഷത്തിനകം ദീനദയാൽ ഉപാധ്യായ ഗ്രാമജ്യോതി പദ്ധതി പ്രകാരം മോദിസർക്കാർ സമ്പൂർണ്ണ വൈദ്യുതിവൽക്കരണം നടപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: