ബെംഗളൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മെയ് 12 ന്. ആകെ സ്ഥാനാര്‍ത്ഥികള്‍ 2655. അതില്‍ 219 പേര് വനിതകള്‍. ആകെ 224 സീറ്റിലേക്കാണ് മത്സരം. വോട്ടെണ്ണല്‍ മെയ് 15നാണ്.
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്ന ഘട്ടത്തില്‍ 538 പേര് പിന്മാറി. 271 പത്രികകള്‍ അയോഗ്യമായതിനാല് തള്ളി.ബിജെപി 224 സീറ്റിലും മത്സരിക്കുന്നു. കോണ്‍ഗ്രസ് 222 സീറ്റിലും. ജനതാദള്‍ സെക്യുലര്‍ 155 സീറ്റില്‍ മത്സരിക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 1155 പേരുണ്ട്. വിവിധ ദേശീയ പാര്‍ട്ടികളില്‍നിന്നും ചെറുകിട പാര്‍ട്ടികളില്‍നിന്നുമായി 800 പേര് മത്സര രംഗത്തുണ്ട്.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മുല്ബഗാല് മണ്ഡലത്തില്‍നിന്നാണ്, 39 പേര്. ചിത്രദുര്‍ഗ് ജില്ലയിലെ ചല്ലക്കേരെയില്നിന്ന് ഏറ്റവും കുറവ്, നാലുപേര്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നശേഷം 40 കോടി രൂപ വിവിധ മണ്ഡലങ്ങളില്‍നിന്ന് പിടിച്ചെടുത്തു. 553 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: