ന്യൂദല്‍ഹി: ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനു മുമ്പ് ഇന്ത്യ പ്ലാസ്റ്റിക് മുക്തമാക്കുന്നു. സംരക്ഷിത പ്രദേശങ്ങള്‍ പ്ലാസ്റ്റിക്കില്ലാത്ത പ്രദേശമാക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി.
സാംസ്കാരിക- പൈതൃക കേന്ദ്രങ്ങള്‍, ജൈവ വൈവിധ്യ സ്ഥലങ്ങള്‍ തുടങ്ങി സര്‍ക്കാരുകള്‍ സംരക്ഷിതമായി പ്രഖ്യാപിച്ച ഇടങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്.
കേന്ദ്ര പരിസ്ഥിതി വകുപ്പുമന്ത്രി ഡോ. ഹര്ഷവര്ദ്ധന് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്കി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംരക്ഷിക്കുന്ന പ്രദേശങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കാനാണ് നിര്‍ദ്ദേശം. ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളിലെ സംരക്ഷിത പ്രദേശങ്ങള്‍ പ്ലാസ്റ്റിക് മുക്തമാണിപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: