തിരുവനന്തപുരം: ഇന്ത്യന്‍ ഡയറക്ട് സെല്ലിങ്ങ് വിപണിയില്‍ മൊത്തം വില്പനയുടെ 23.6 ശതമാനം വിഹിതം ദക്ഷിണേന്ത്യയുടേത്. ദക്ഷിണേന്ത്യന്‍ ഡയറക്ട് സെല്ലിങ്ങ് വിപണിയില്‍ തമിഴ്നാടിന് 37.5 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്. കര്‍ണാടകയ്ക്ക് 33.2 ശതമാനവും. ഡയറക്ട് സെല്ലിങ്ങ് അഖിലേന്ത്യാ വിപണിയില്‍ കേരളത്തിന്റെ വിഹിതം 1.96 ശതമാനമാണെന്ന് ഐഡിഎസ്എ വാര്‍ഷിക റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
8.42 ശതമാനത്തിന്റെ ക്രമാനുഗത വാര്‍ഷിക വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഡയറക്ട് സെല്ലിങ്ങ് വ്യവസായം കൈവരിച്ചത്. എന്നാല്‍ ഡയറക്ട് സെല്ലിങ്ങ് വ്യവസായം വെല്ലുവിളികളെ നേരിടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍, ഡയറക്ട് സെല്ലിംഗ് ഉല്പന്നങ്ങള്, ഡയറക്ട് സെല്ലിങ്ങ് ഏജന്‍സികളുടെ അനുമതിയില്ലാതെ വില്‍ക്കുന്നു എന്നതാണ് പ്രധാന വെല്ലുവിളി. ഇത്തരം പ്രവണതകള്‍ തടയാന്‍ സര്‍ക്കാര്‍ നിയമപരമായ ചട്ടക്കൂടിന് രൂപം നല്‍കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
കേന്ദ്ര കണ്‍സ്യൂമര്‍ അഫയേഴ്സ് മന്ത്രാലയം 2016 ല്‍ പുറപ്പെടുവിച്ച ഡയറക്ട് സെല്ലിംഗ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യവസായത്തിന് ഗുണപരമായിരുന്നുവെന്ന് ഐഡിഎസ്എ ചെയര്മാന് വിവേക് കട്ടോച്ച് പറഞ്ഞു. വ്യവസായത്തിന്റെ മൊത്തം വിറ്റുവരവ് 10,000 കോടി കടന്നു. 2015-16 ല്‍ 40 ലക്ഷം ഡയറക്ട് സെല്ലര്‍മാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2016-17 ല്‍ അത് 51 ലക്ഷമായി. വ്യവസായത്തിലെ മൊത്തം വരുമാനം 2016-17 ല്‍ 10,324.2 കോടി രൂപയാണ്. 2015-16 ല്‍ ഇത് 8308.5 കോടി രൂപയായിരുന്നു. 24.26 ശതമാനം വളര്‍ച്ച. 2016-17 ല്‍ രാജ്യത്തെ മൊത്തം വില്പനയില് 13 ശതമാനവുമായി മഹാരാഷ്ട്രയാണ് മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: