ന്യൂദല്‍ഹി: സെര്‍ബിയിയില്‍ നടന്ന ബെല്‍ഗ്രേഡ് ഇന്റര്‍ നാഷണല്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്ന് സ്വര്‍ണവും അഞ്ചുവെള്ളിയും അത്രയും തന്നെ വെങ്കലവും നേടി.
സുമിത് സങ്വന്‍ ( 91 കിലോ ഗ്രാം), നിഖത്ത് സരീന് (51 കിലോ ഗ്രാം), ഹനുമന്ഷു ശര്‍മ (49 കിലോഗ്രാം) എന്നിവരാണ് സ്വര്‍ണം നേടിയത്.
ഏഷ്യന്‍ വെള്ളി മെഡല്‍ ജേതാവായ സുമിത് ഇക്വഡോറിന്റെ കാസ്റ്റിലോ ടോറസിനെ പരാജയപ്പെടുത്തിയാണ് സ്വര്‍ണം നേടിയത്. മുന്‍ ലോക ജൂനിയര്‍ ചാമ്പ്യനായ നിഖത്ത് ഗ്രീസിന്റെ ഐക്യടര്നിയെ തോല്്്പ്പിച്ച് ഒന്നാം സ്ഥാനം നേടി. അള്‍ജീരിയയുടെ മുഹമ്മദിനെ തോല്‍പ്പിച്ചാണ് ഹിമാന്‍ഷു സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്.
ലാല്ഡിന്മാവിയ (52കിലോഗ്രാം), വരീന്ദര്‍ സിങ് (56 കിലോഗ്രാം), പവന് കുമാര്‍ (69 കിലോഗ്രാം), ജമുന ബോറോ (54 കിലോ ഗ്രാം), റാല്റ്റേ (81 കിലോഗ്രാമിന് മുകളില്‍) എന്നിവരാണ് വെള്ളി മെഡല്‍ നേടിത്.
നരേന്ദര്‍ (91 കിലോഗ്രാമിന് മുകളില്‍), രാജേഷ് നര്‍വാള്‍ (48 കിലോ ഗ്രാം), പ്രിയങ്ക താക്കുര്‍ ( 60 കിലോഗ്രാം), റുമി ഗോയോ് (75 കിലോഗ്രാം), നിര്‍മല റാവത്ത് (81 കിലോഗ്രാം) എന്നിവരാണ് വെങ്കലം കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: