വാഷിംഗ്ടണ്‍: നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി വാഷിംഗ്ടണില്‍ യുഎസ് പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ നേതാവാണ് ബുഹാരി. സാമ്പത്തിക, സുരക്ഷാ വിഷയങ്ങള്‍ ഇരുവരുടേയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ട്രംപിന് നേരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തുന്നെന്നും ട്രംപ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ആഫ്രിക്കന്‍ യൂണിയനും രംഗത്തെത്തിയിരുന്നു. ആ സംഭവം കെട്ടടങ്ങിയതിന് ശേഷം ഒരു ആഫ്രിക്കന്‍ നേതാവുമായി ട്രംപ് നടത്തുന്ന ചര്‍ച്ചയെ ലോകം ആകാംഷയോടെയാണ് നോക്കി കാണുന്നത്.
തീവ്രവാദത്തിനെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിനാണ് ഇരുഭരണകൂടവും മുന്‍ഗണന നല്‍കുകയെന്നാണ് സൂചന. നൈജീരിയയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ ബൊക്കോ ഹറാം കടുത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ബൊക്കോ ഹറാമിനെതിരായ പോരാട്ടത്തിന് 496 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വിമാനങ്ങള്‍ യുഎസില്‍ നിന്ന് നൈജീരിയ വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: