തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ അന്വേഷണം അവസാന ഘട്ടത്തിലേയ്ക്ക്. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ഇന്നു ലഭിച്ചേക്കും. ലിഗയുടെ മൃതദേഹത്തിന് കുറച്ചകലെയായി കണ്ടെത്തിയ വള്ളത്തില്‍ നിന്ന് ശേഖരിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ഇന്ന് ലഭിക്കും.
കേസില്‍ മൂന്നു പ്രതികളടക്കം പത്തിലേറെപ്പേര്‍ കസ്റ്റഡിയിലുണ്ട്. കാട്ടില്‍ നിന്ന് ശേഖരിച്ചതില്‍ ഇവരുടേതടക്കമുള്ള വിരലടയാളങ്ങള്‍ കണ്ടെത്തിയാല്‍ അറസ്റ്റിലേയ്ക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനായുള്ള ചോദ്യം ചെയ്യലും തെളിവു ശേഖരണവും തുടരുകയാണ്.
അതേ സമയം പണം പിരിച്ചെന്ന പരാതിയില്‍ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. രാവിലെ കമ്മീഷണറുടെ ഓഫീസിലെത്താനാണ് നിര്‍ദേശം. ലിഗയുടെ സഹോദരിയെ സഹായിച്ച അശ്വതിക്കെതിരെ കേസെടുത്ത പോലീസ് നടപടി വന്‍ വിവാദത്തിന് ഇടയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: