ശ്രീനഗര്‍ : കിഷന്‍ഗംഗ ജല വൈദ്യുത പദ്ധതി പൂര്‍ത്തിയായി. പദ്ധതി മെയ് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിക്കും. നദിയിലെ ജലം ഝലം നദിയിലെ ഊര്‍ജ്ജ പ്ളാന്റിലേക്ക് തിരിച്ചു വിടാനായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. വര്‍ഷങ്ങളായി പാകിസ്ഥാന് തടസപ്പെടുത്താന്‍ നോക്കിയ പദ്ധതിയാണ് ഇന്ത്യ നിശ്ചയദാര്‍ഢ്യത്തില്‍ പൂര്‍ത്തിയായത്.
വര്‍ഷത്തില്‍ 1713 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇതിനു കഴിയും. ഇതിന്റെ പന്ത്രണ്ട് ശതമാനം വൈദ്യുതിയും ജമ്മു കശ്മീരിനു ലഭിക്കും. നദിയിലെ ജലം 23.25 കിലോമീറ്റര്‍ നീളമുള്ള തുരങ്കം വഴി ഭൂഗര്‍ഭ ഊര്‍ജ്ജ പ്ളാന്റിലേക്ക് തിരിച്ചുവിട്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പാക് അധീന കശ്മീരിലേക്ക് നദി ഗതിമാറുന്നതിനു തൊട്ടു മുന്‍പാണ് ജലം തിരിച്ചു വിടുന്നത്.
കിഷന് ഗംഗ നദിയിലാണ് പദ്ധതി നടപ്പാക്കിയത്. 2007 ല്‍ തുടങ്ങിയ പദ്ധതിക്കെതിരെ പാകിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിധി ഇന്ത്യക്ക് അനുകൂലമായിരുന്നു.പാകിസ്ഥാന് ഉയര്‍ത്തിയ തടസ്സങ്ങള്‍ക്ക് മുന്നില്‍ പതറാതെ പോരാടിയാണ് ഓരോ തൊഴിലാളിയും പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രയത്നിച്ചത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് കിഷന്‍ഗംഗ പദ്ധതി.
2016 ല്‍ പദ്ധതി പ്രദേശത്തേക്ക് കനത്ത ഷെല്ലിംഗാണ് പാകിസ്ഥാന് നടത്തിയത്. എന്നാല്‍ ശക്തമായ തിരിച്ചടി നല്‍കിയാണ് ഇന്ത്യ പദ്ധതി മുന്നോട്ടു കൊണ്ടുപോയത്. വ്യാവസായികം എന്നതിലുപരി നയതന്ത്രപരമാണ് പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: