കോഴിക്കോട്: ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പോലീസ് സംഘം നോക്കിനില്‍ക്കെ കോഴിക്കോട് നഗരത്തില്‍ എസ്ഡിപിഐ വിളയാട്ടം. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തി നഗരഗതാഗതം സ്തംഭിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കി.
നിരോധനാജ്ഞയും പോലീസ് നിയന്ത്രണവും ലംഘിച്ചുകൊണ്ടാണ് എസ്ഡിപിഐ നഗരത്തെ സ്തംഭിപ്പിച്ചത്. പ്രകടനത്തിന് പോലീസ് അനുവാദം നല്‍കിയിരുന്നുവെങ്കിലും പൊതുയോഗത്തിന് അനുവാദം ഉണ്ടായിരുന്നില്ല. എന്നാല്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി മുതലക്കുളം മൈതാനത്തിന് മുന്‍വശം റോഡില്‍ സമാപിപ്പിച്ചതിനു ശേഷം പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് നടുറോഡില്‍ പൊതുയോഗം നടത്തുകയായിരുന്നു.
പ്രകടനത്തിന് മുന്നോടിയായുള്ള വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയെന്നാണ് പോലീസ് നല്കിയ വിശദീകരണം. എന്നാല്‍ ഈ ഉച്ചഭാഷിണി ഉപയോഗിച്ചുകൊണ്ട് നടുറോഡില്‍ മണിക്കൂറുകളോളം നീണ്ട പൊതുയോഗം നടത്തി ഗതാഗതം സ്തംഭിപ്പിക്കുകയായിരുന്നു. വര്‍ഗ്ഗീയ വിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യങ്ങളോടുകൂടി പ്രകോപനം സൃഷ്ടിച്ചുകൊണ്ടായിരുന്നു പ്രകടനം.
തുടര്‍ന്ന് നടന്ന പൊതുയോഗത്തിലും വര്‍ഗ്ഗീയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങളായിരുന്നു. ഈ സമയമെല്ലാംപോലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. പോലീസിന്റെ നിര്‍ദ്ദേശങ്ങളെല്ലാം അവഗണിച്ച് നടന്ന പ്രകടനത്തിനെതിരെ ഗതാഗതം തടസ്സപ്പെടുത്തിയെന്നതിന്റെ പേരില്‍ മാത്രമാണ് കേസ്സെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: