ഇരിട്ടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളില്‍ ഒന്നായ ഉത്സവത്തിന്റെ നാള് കുറിക്കല്‍ ചടങ്ങായ പ്രാക്കൂഴം ഇന്ന് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നടക്കും. ഇതിന്റെ ഭാഗമായി ഭഗവാന് സമര്‍പ്പിക്കാനുള്ള അവലുമായി സ്ഥാനികരുടെ നേതൃത്വത്തിലുള്ള ഭക്തസംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.
പുല്ലാഞ്ഞോട് നരഹരിപറമ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്ന് പരമ്പരാഗത രീതിയില്‍ ഇടിച്ചെടുത്ത അവിലാണ് സ്ഥാനികരുടെ നേതൃത്വത്തില്‍ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചത്. തുടര്‍ച്ചയായി 24ാം വര്‍ഷമാണ് ക്ഷേത്രത്തില്‍ നിന്നും അവല് എഴുന്നള്ളിക്കുന്നത്. 10 ദിവസത്തോളം വ്രതം നോറ്റ് 15ഓളം അമ്മമാരുടെ നേതൃത്വത്തില്‍ 2 ദിവസത്തെ അദ്ധ്വാനത്തിലൂടെയാണ് പുഴുങ്ങി എടുത്ത നെല്ല് വറുത്ത് പരമ്പരാഗത രീതിയില്‍ ഇടിച്ച് എടുക്കുന്നത്. ക്ഷേത്ര മണ്ഡപത്തില്‍ നിന്നും അളന്ന് എടുത്ത അവില് സ്ഥാനികരായ ബാലകൃഷ്ണന്, പ്രഭാകരന്, രാമകൃഷ്ണപിള്ള, ശ്രീധരന്, കുഞ്ഞികൃഷ്ണന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാല്‍നടയായി കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്. ഇന്നലെ വൈകിട്ട് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട സംഘം മണത്തണയില്‍ വിശ്രമിച്ച് ഇന്ന് കാലത്ത് പ്രക്കൂഴം നാളില്‍ കൊട്ടിയൂരില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: